Friday, November 9, 2012

നഷ്ടവസന്തം

വൈദ്യുതിയുണ്ടും ചിലച്ചും കറങ്ങിടാന്‍
വിധിയുള്ള പഴ്യന്ത്രങ്ങള്‍ക്കാമോ
പിറകിലെന്നോ നഷ്ടമായൊരെന്‍
ബാല്യകാലത്തെ വീണ്ടെടുത്തീടാന്‍



ലാഭനഷ്ടത്തിന്‍ ഗ്രാഫുകള്‍ക്കാമോ
തൊടിയിലോടിക്കളിച്ചടിപതറി വീഴുമെന്‍
മുറിവില്‍ കടും പചിലച്ചാറിറ്റിച്ചു
വേദനയാറ്റും മന്ദഹാസമാകാന്‍



സമവാക്യ സങ്കല്പ വ്യൂഹത്തിനാകുമോ
പ്ലാവിലത്തൊപ്പിയും വച്ചുഞാനാ
കളിവണ്ടിയോട്ടി തളരുമ്പോളൊരു
കുടം വെള്ളവും വിശറിയുമേകാന്‍



വിദ്യുത് പ്രവാഹത്തെ കൂട്ടിക്കുറച്ചും
നിറച്ചും കളിക്കുന്ന ചെറുവണ്ടുകള്‍ക്കാമോ
കളിവീടിന്‍ മുറ്റത്തെ പൂച്ചെടിക്കമ്പിലെ
വാടിയ പൂക്കളിന്നമൃതം നുകരാന്‍





യന്ത്രത്തിന്‍ രണ്ടക്ക ഭാഷയ്ക്കാകുമോ
വേര്‍പെട്ടു പോകും മന്‍മനോശാന്തിയും
മന്ദസ്മിതങ്ങളും നിറവിന്റെ നന്‍മയും
എവിടെ മറഞ്ഞുവെന്നോതാന്‍
 ഈ കാലചക്രം തിരിയെ കറക്കാന്‍