Wednesday, June 25, 2014

കവിത്വം

ആരാണു ഞാനീ മഹത്തുക്കള്‍ നെയ്ത
പട്ടുനൂലിഴകളില്‍ വാഴനാരു തൂന്നീടുവാന്‍
കാവ്യസപര്യതന്‍ തേരിനെയീ വിശ്വ-
വേദിയിലോടിച്ച മഹാരഥികളെ മൂഢമെന്‍
മുടന്തന്‍ കുതിരയുമായ് പിന്തുടര്‍ന്നീടുവാന്‍
കുത്തിക്കുറിക്കുന്ന പദസഞ്ചയത്തിനെ
കവിതയെന്നുല്‍ഘോഷിച്ചു നടക്കുവാന്‍
പിതാമഹര്‍ നേടിയ കാവ്യകലയേയെന്‍
മഷിപ്പേനയാല്‍ കുത്തി മുറിവേല്‍പ്പിക്കുവാന്‍
കേവലം മര്‍ത്യനാം ഞാനാരാ പ്രതിഭാസ-
സങ്കല്‍പ്പങ്ങള്‍ക്കര്‍ത്ഥതലങ്ങള്‍ ചമയ്ക്കുവാന്‍





വിദ്വത് രചിതമാം സാഗരജ്ഞാനത്തെ-
യൊറ്റയ്ക്കെതിര്‍ക്കും നിരൂപകനാകുവാന്‍
പിന്തുടര്‍ന്നീടുവാനേകീയ മാതൃക
കുപ്പയിലെറിഞ്ഞപഹാസ്യനായീടുവാന്‍
ആര്‍ക്കുമേ വേണ്ടാത്താശയയുക്തിയാല്‍
ആസ്വാദകവൃന്ദത്തെയാട്ടിയകറ്റുവാന്‍
നമുക്കും കാലത്തിനും മുമ്പേ നടന്നവര്‍
തൂലികാഖഢ് ഗത്തിനാല്‍ ചരിത്രത്തിലെഴുതിയ
ഗ്രാന്ഥാലോകങ്ങളെ മറന്നു മാനിയാതെ
കാലഘട്ടത്തിനനുരൂപമല്ലാത്ത
ഭീകര സങ്കല്‍പ്പ പ്രഹേളിക തീര്‍ക്കുവാന്‍

No comments:

Post a Comment